='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: മൂടല്‍മഞ്ഞ്

Sunday, 18 May 2014

മൂടല്‍മഞ്ഞ്



    മൂടല്‍മഞ്ഞിനാല്‍ പുകമറ നിറഞ്ഞ ഒരു പുലര്‍കാലം.. നീണ്ടുകിടക്കുന്ന ഹൈവേയില്‍ വാഹനങ്ങള്‍ നന്നേ കുറവ്.. ദീപുവും രാജേഷും

സഞ്ചരിക്കുന്ന ആഡംബരക്കാറിന്‍റെ തീവ്രമായ മഞ്ഞ വെളിച്ചത്തിനുപോലും മൂടല്‍മഞ്ഞിനെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ല.. മുന്നിലുള്ള അവ്യക്തമായ

കാഴ്ച്ചകള്‍ക്കിടയിലൂടെ അവര്‍ ചീറിപ്പാഞ്ഞു. കാറിനുള്ളില്‍ "അയലത്തെ വീട്ടിലെ  കല്യാണച്ചെക്കനും", " ഡാഡിയും മമ്മിയും വീട്ടിലില്ലാത്തപ്പോ

വിളയാടാന്‍ വിളിക്കുന്ന പെണ്ണു"മൊക്കെ ഫുള്‍ വോള്യത്തില്‍ ആടിത്തിമര്‍ക്കുന്നുണ്ട്. പോരാത്തതിന് "കിങ്ങ്ഫിഷര്‍ ഹോട്ട്" ബിയര്‍ ദീപുവിന്‍റെ

കയ്യില്‍ നുരഞ്ഞുപതയുന്നുണ്ട്.. അതും ഈ നട്ടപ്പുലര്‍ച്ചയ്ക്ക് തന്നെ....

     പെട്ടെന്നാണ് രാജേഷ് ബ്രേക്ക്‌ ആഞ്ഞുചവിട്ടിയത്.. ഒപ്പം "അമ്മേ.. ആ.." എന്നൊരു നിലവിളിയും..... ദീപുവിന്‍റെ നെറ്റി ഡാഷ്ബോര്‍ഡില്‍

ചെന്നിടിച്ചു ചോരപൊടിഞ്ഞു..

"എടാ.. ദീപൂ.. വണ്ടി. വണ്ടി ആരെയോ ഇടിച്ചിട്ടിട്ടുണ്ട്..".. റോഡിന്‍റെ ഒരു വശത്തെ കിടങ്ങിലേക്ക് നോക്കി രാജേഷ്‌ പറഞ്ഞു... പാട്ടിന്‍റെ വോള്യം

കുറച്ച് ചാടിയിറങ്ങാന്‍ നോക്കുന്ന രാജേഷിന്‍റെ കൈപ്പിടിച്ച്‌ ദീപു ചോദിച്ചു...

"നീ എങ്ങോട്ടേക്കാ??... വണ്ടിയെടുക്കാന്‍ നോക്ക്... ഒരു കുഞ്ഞുപോലും കണ്ടിട്ടില്ല... മാത്രല്ല അയാളെ പിടിച്ചെണീപ്പിക്കാന്‍ ശ്രമിച്ചാലേ പിന്നെ

ഹോസ്പിറ്റലും കേസും.. വല്ല്യ പുലിവാലാടാ..... അതോണ്ട് തല്ക്കാലം ഒന്നും സംഭവിച്ചില്ല വച്ചിട്ട് നീ വണ്ടി ചവിട്ടി വിട്ടേ... സമയത്തിന്

ഓഫീസിലെത്താനുള്ളതാ....!! 

"എടാ.. ന്നാലും അയാള്‍കെന്തേലും കാര്യായിട്ട് പറ്റിയോന്നു നോക്കീട്ട്....".. രാജേഷ്‌ പിന്നേം ഡോര്‍ തുറന്നിറങ്ങാന്‍ ശ്രമിച്ചു....

'"രാജേഷേ.. മര്യാദയ്ക്ക് പറഞ്ഞത് കേള്‍ക്ക്... വെറുതേ വയ്യാവേലിയെടുത്ത് തലയില്‍ വയ്ക്കല്ലേ..!!.. തട്ടിയത് നിന്‍റെ അമ്മാവനെയൊന്നുല്ലല്ലോ

ഇങ്ങനെ വെറളിപിടിക്കാന്‍...?!!... വേണ്ടിയെടുക്കെടാ........ ഇത്തിരി ദേഷ്യം കലര്‍ന്ന സ്വരത്തില്‍ ദീപു അലറി.....

മനസ്സില്ലാമനസ്സോടെയെങ്കിലും രാജേഷ് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.. മൂടിപ്പുതഞ്ഞു കിടയ്ക്കുന്ന മൂടല്‍മഞ്ഞിനിടയിലൂടെ ആ ചുവന്ന വെട്ടം പതിയെ

അകന്നകന്ന്‍ അപ്രത്യക്ഷമായി..


     ഹോട്ടല്‍ മുറിയില്‍, യാത്രാക്ഷീണം മാറ്റാന്‍ ഒന്ന് കുളിച്ചു ഫ്രെഷായി ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ദീപു.. കണ്ണാടിക്ക്

മുന്നിലിരുന്ന് സുന്ദരമായ തന്‍റെ മുഖത്ത് ചായം പൂശി മിനുക്കുന്നതിന്‍റെ ഇടയിലാണ് അലസമായി കിടക്കയില്‍ വാരിവലിച്ചിട്ട ഡ്രെസ്സിന്‍റെ ഇടയില്‍

നിന്നും ഫോണ്‍ ശബ്ദിച്ചത്...
"സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം..."......
"ഈ രാവിലെത്തന്നെ ആരാണപ്പാ" എന്ന് ചിന്തിച്ച് കൂട്ടിയിട്ട ഡ്രെസ്സിനിടയില്‍നിന്നും ഫോണ്‍ തപ്പിയെടുത്ത് ദീപു ചെവിയില്‍ വച്ചു...

"ഹലോ.."..

"ദീപുവല്ലേ??.."..

"അതേ.."..

"ഇത് ഞാനാടാ.. മനോജ്‌ അങ്കിള്‍..."..

"ആ... അങ്കിളായിരുന്നോ..!! ഇതേതാ ഈ പുതിയ നമ്പര്‍??"..

"അതൊക്കെ പറയാം..  നീ ഞാന്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണം.."..

"എന്താ അങ്കിളേ പ്രശ്നം??.."..

"അത്.. അതുപിന്നെ.. പുലര്‍ച്ചെ നടക്കാനിറങ്ങിയ അച്ഛനെ.."..

"അച്ഛനെ??....

"അച്ഛനെ ഏതോ വണ്ടി ഇടിച്ചിട്ടു... അവര് നിര്‍ത്താതെപോയി... രാവിലെ ആയതോണ്ട് വേറാരും കണ്ടതുല്ല്യാ... ഹോസ്പിറ്റലില്‍

എത്തിച്ചപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.."...

"എ.. എന്നിട്ട്.. അച്ചനിപ്പോ??..".. ഇടറിത്തുടങ്ങിയ ശബ്ദത്തില്‍ ദീപു ചോദിച്ചു...

"അ.. അച്ഛന്‍.. അച്ഛന്‍ പോയി മോനെ... അവരൊന്നു നിര്‍ത്തിയിരുന്നേല്‍ ഒരുപക്ഷേ..'".. തേങ്ങലോടെ മനോജ്‌ അങ്കിള്‍ തുടര്‍ന്നു....


   അങ്കിളിന്‍റെ വാക്കുകള്‍ ദീപുവിനെ ഒരുനിമിഷം നിശബ്ദതയിലാഴ്ത്തി.. റെസീവര്‍ അവന്‍റെ കയ്യില്‍ നിന്നും വഴുതിവീണു... ദീര്‍ഘമായ ഒരു

നിശ്വാസത്തോടെ ദീപു കിടക്കയിലേക്ക് മെല്ലെ മലര്‍ന്നുവീണു.. വീണുകിടക്കുന്ന റെസീവറില്‍നിന്നും മനോജ്‌ അങ്കിളിന്‍റെ "ഹലോ.. ഹലോ.." ശബ്ദം

മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍  ദീപുവിന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞുതുടങ്ങിയിരുന്നു; ഒരിറ്റ് കണ്ണീരുപോലും നിറയുന്നതിനും മുന്‍പേ.........


 
   
    

No comments:

Post a Comment